ഒരു മനുഷ്യാവകാശ ദിനം കൂടി….

മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ലോകത്തുതന്നെ വളരെ പുറകിലാണു നമ്മള്‍. പലപ്പോഴും അതെകുറിച്ചു പഠിക്കാന്‍ വരുന്ന യു എന്‍ സംഘത്തിനും ആംനസ്റ്റിക്കും മറ്റും അനുമതി നേഷേധിക്കുന്നവരാണ് നാം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങളും തീവ്രവാദ മാവോയിസ്റ്റ് വേട്ടയുടെ പേരിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലകളും വികസനത്തിന്റേ പേരിലുള്ള കുടിയിറക്കലുകളും രാജ്യത്ത് ആവര്‍ത്തിക്കപ്പെടുക തന്നെയാണ്. കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും ബസ്തര്‍ മേഖലയിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നതേയില്ല.

വെടിനിര്‍ത്തലിനായുള്ള ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ യാതൊരു പരിഗണനയും കൂടാതെ ഇസ്രായേല്‍ തള്ളിക്കളഞ്ഞ വാര്‍ത്ത ഒരിക്കല്‍ കൂടി പുറത്തുവരുമ്പോഴാണ് ഇത്തവണ ലോകം മനുഷ്യാവകാശദിനമാചരിക്കുന്നത്. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കുശേഷം കേവലം നാലുദിവസം മാത്രമാണ് ഇസ്രായേല്‍ വെടിനിര്‍ത്തിയത്. ആശുപത്രികള്‍ക്കും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കുമടക്കമുള്ള അക്രമങ്ങള്‍ തുടരുകയാണ്. പതിനായിരകണക്കിനുപേര്‍ മരിച്ചു കഴിഞ്ഞു. അവരില്‍ വലിയൊരുബാഘം കുഞ്ഞുങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് വംശഹത്യ. ഇത്തവണ പാലസ്തീന്‍ ജനതയെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന തീരുമാനത്തിലാണ് സയണിസ്റ്റുകള്‍ എന്നാണ് വാര്‍ത്ത. മറുവശത്ത് റഷ്യ യുക്രെയിനില്‍ തുടരുന്ന അധിനിവേശം രണ്ടു വര്‍ഷത്തോടടുക്കുന്നു. അവിടേയും ഒന്നും ചെയ്യാനാവാതെ നിസഹായാവസ്ഥയിലാണ് വലിയ വായില്‍ മനുഷ്യാവകാശ പ്രഖ്യാപനമൊക്കെ നടത്തുകയും എല്ലാ വര്‍ഷവും ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനം ആചരിക്കുകയും ചെയ്യുന്ന യു എന്‍.

രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഇനിയും അത്തരത്തിലുള്ള ദുരന്തങ്ങള്‍ ഭൂമിയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് യു എന്‍ രൂപം കൊണ്ടത്. ലോകമഹായുദ്ധമൊന്നും പിന്നെ ഉണ്ടായില്ല. പക്ഷെ എത്രയോ യുദ്ധങ്ങളും അദിനിവേശങ്ങളും ലോകം കണ്ടു. സോവിയറ്റ് ചേരിയും അമേരിക്കന്‍ ചേരിയും തമ്മിലുണ്ടായിരുന്ന യുദ്ധം ശീതയുദ്ധം മാത്രമായിരുന്നില്ല. സോവിയറ്റ് യൂണിയനും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും എത്രയോ രാജ്യങ്ങളില്‍ ിരുകൂട്ടരും അധിനിവേശം നടത്തി. . പിന്നീട് ഇസ്ലാമോഫോബിയ ചൂണ്ടികാട്ടി എത്രയോ അക്രമങ്ങള്‍. അപ്പോഴും യു എന്‍ നോക്കുകുത്തിയായിരുന്നു. സത്യത്തില്‍ യുഎന്റെ ജനനത്തില്‍ തന്നെ വലിെയാരു പിശകുണ്ടായിരുന്നു എന്നതാണ് അതിനുള്ള പ്രധാന കാരണം. ജനാധിപത്യത്തിന്റേതാായ ഇക്കാലത്തുപോലും രാജ്യങ്ങള്‍ തമ്മിലുള്ള ആഗോളജനാധിപത്യത്തിനു പകരം കയ്യൂക്കുള്ള ഏതാനും രാഷ്ട്രങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയതാണത്. സ്വാഭാവികമായും മനുഷ്യാവകാശങ്ങളടക്കം എല്ലാ വിഷയങ്ങളിലും പ്രഖ്യാപനത്തിനപ്പുറം കാര്യമായി മുന്നോട്ടുപോകാന്‍ എങ്ങനെയാണ് കഴിയുക? അതാണ് പാലസ്തീനിലും യുക്രെയിനിലും കാണുന്നത്. ഈ രണ്ടു യുദ്ധമേഖലകളില്‍ മാത്രമല്ല, ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിക്കുക തന്നെയാണ്. അത് ലിംഗപദവിയുടെ പേരിലും വര്‍ണ്ണത്തിന്റെ പേരിലും വര്‍ഗ്ഗത്തിന്റെ പേരിലും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും മറ്റും മറ്റുമാണ്. പരിഷ്‌കൃതരെന്നു കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയും യൂറോപ്പുമടക്കമുള്ള മിക്കരാഷ്ട്രങ്ങളില്‍ നിന്നും അത്തരം വാര്‍ത്തകള്‍ അനുദിനം പുറത്തുവരുന്നു. അതിനാല്‍ തന്നെ മനുഷ്യാവകാശദിനാചരണത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിക്കുക തന്നെയ.ാണ്.

1948ലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശപ്രഖ്യാപനം നടത്തിയത്. മനുഷ്യരായി പിറന്നാല്‍ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെ കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്. മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്ന ലോകസമൂഹത്തിന്റെ താല്പര്യപ്രകാരമാണ് 1948 ഡിസംബര്‍ 10ന് സാര്‍വ്വലൗകീക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ കരടുരേഖ അംഗീകരിച്ചത്. അന്നുമുതല്‍ ഈ ദിനാചരണം നടന്നുവരുന്നു. ‘എല്ലാ മനുഷ്യരും തുല്യാവകാശങ്ങളോടും മാന്യതയോടും കൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തികളാണ്്’ യു.എന്‍.ഒ.പ്രഖ്യാപനത്തിലെ ഈ വാക്യം വളരെ ശ്രദ്ധേയമാണ്. എന്നാല്‍ അതല്ല നടക്കുന്നത് എന്നുമാത്രം.

മനുഷ്യാവകാശപ്രഖ്യാപനമനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ ജാതിയിലോ വിഭാഗത്തിലോ ഉള്‍പ്പെട്ട ഒരാള്‍ക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ, സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിക്കുക, വര്‍ഗ്ഗപരമോ മതപരമോ ആയി വ്യത്യസ്തത പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കു തുല്യ പരിഗണന കൊടുക്കാതിരിക്കുക, ഒരു മനുഷ്യനെ വില്‍ക്കുകയോ, അടിമയായി ഉപയോഗിക്കുകയോ ചെയ്യുക, ക്രൂരവും അസാധാരണവുമായ ശിക്ഷകള്‍ (ക്രൂരമായ മര്‍ദ്ദനം, വധശിക്ഷ മുതലായവ), നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യല്‍ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ), വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നു കയറ്റം (ഭരണ യന്ത്രത്തിന്റെ), രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക, യൂണിയനില്‍ ചേര്‍ന്നു പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക, വിദ്യാഭ്യാസം നിഷേധിക്കപ്പെടുക എന്നിവയെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണ്. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ലോകത്തുതന്നെ വളരെ പുറകിലാണു നമ്മള്‍. പലപ്പോഴും അതെകുറിച്ചു പഠിക്കാന്‍ വരുന്ന യു എന്‍ സംഘത്തിനും ആംനസ്റ്റിക്കും മറ്റും അനുമതി നേഷേധിക്കുന്നവരാണ് നാം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങളും തീവ്രവാദ മാവോയിസ്റ്റ് വേട്ടയുടെ പേരിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലകളും വികസനത്തിന്റേ പേരിലുള്ള കുടിയിറക്കലുകളും രാജ്യത്ത് ആവര്‍ത്തിക്കപ്പെടുക തന്നെയാണ്. കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും ബസ്തര്‍ മേഖലയിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നതേയില്ല. ആരാധനയുടെ പേരിലും ആശയപ്രചാരണത്തിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലുമടക്കം കൊലകള്‍ അരങ്ങേറുന്നു. നിരവധി സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് മോചനമില്ലാതെ ജയിലുകളില്‍ തുടരുന്നു. പലരും കൊല ചെയ്യപ്പെട്ടു.

തീര്‍ച്ചയായും രാജ്യത്തു നടക്കുന്ന ഈ മനുഷ്യാവകാശലംഘനങ്ങള്‍ ഒറ്റപ്പെട്ട വിഷയങ്ങളല്ല. കൃത്യമായ രാഷ്ട്രീയം ഇതിനു പുറകിലുണ്ട്. സമീപകാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍്ക്കു പുറകിലുള്ളത് സംഘപരിവാര്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല. 2025നകം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നുള്ള അജണ്ടയിലാണ് അവര്‍ മുന്നോട്ടുപോകുന്നത്. അതിനേറ്റവും തടസ്സം ഇന്ത്യന്‍ ഭരണ ഘടനാമൂല്യങ്ങളാണ്. ഐക്യരാഷ്ട്രാ പ്രഖ്യാപനങ്ങളാണ്. അതിനാലാണ് അതെല്ലാം തകര്‍ത്ത് മനുസ്മൃതി മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് പല മനുഷ്യാവകാശ ധ്വംസനങ്ങളും അരങ്ങേറുന്നത്.

ഭരണഘടനാ സംരക്ഷണം തന്നെയാണ് ഇന്ത്യയില്‍ മനുഷ്യാവകാശ ദിനത്തിന്റെ പ്രധാന സന്ദേശം. ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഭരണഘടനയുടേയും പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഇനിയും പറയാറായിട്ടില്ല. ഇത്രമാത്രം അനന്തമായ സംസ്‌കാരങ്ങളും ഭാഷകളും ജനവിഭാഗങ്ങളുമെല്ലാമടങ്ങുന്ന ഇന്ത്യ എന്ന രാജ്യം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ജനാധിപത്യ മതേതരമൂല്യങ്ങളും മനുഷ്യാവകാശ സങ്കല്‍പ്പങ്ങളും പൂര്‍ണ്ണമായി കയ്യൊഴിഞ്ഞിട്ടില്ല എന്നത് ചെറിയ കാര്യമല്ല. അതിനാല്‍ തന്നെ എന്തൊക്കെ പരിമിതിയിലും ഈ സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും മനുസ്മൃതിക്കുമീതെ ഭരണഘടനയെ പ്രതിഷ്ഠിക്കാനും തയ്യാറാകണമെന്നതാണ് ഈ മനുഷ്യാവകാശ ദിനത്തില്‍ നമുക്കെടുക്കാവുന്ന രാഷ്ട്രീയമായ പ്രതിജ്ഞ. മറ്റൊന്നു കൂടി. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ മനുസ്മൃതി വക്താക്കളെ പരാജയപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നവരെ വിജയിപ്പിക്കാനും ജനാധിപത്യ – മതേതര ശക്തികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതും ഇക്കുറി മനുഷ്യാവകാശ ദിനത്തിലെടുക്കേണ്ട പ്രതിജ്ഞയാണ്. അല്ലെങ്കില്‍ ഇനിയൊരുപക്ഷെ അതിനുള്ള അവസരം ലഭിക്കില്ല.

മനുഷ്യാവകാശ സംഘടനകളെ കുറിച്ചും രണ്ടുവാക്ക്. അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൗകികമാകുന്നത്. അതിന് പാലസ്തീന്‍ എന്നോ യുക്രെയിന്‍ എന്നോ ഇന്ത്യയെന്നോ പാക്കിസ്ഥാനെന്നോ വ്യത്യാസമില്ല. എന്നാല്‍ പല കാരണങ്ങളാലും ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ടാണ് മനുഷ്യാവകാശ സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാകുന്നത്. എന്നാല്‍ മിക്കപ്പോഴും ഈ സംഘടനകള്‍ പോലും അതിനു തയ്യാറാകാറില്ല. തയ്യാറായാല്‍ തന്നെ ഭരണകൂടങ്ങള്‍ അനുവദിക്കാറുമില്ല. മനുഷ്യാവകാശങ്ങളുടെ സാര്‍വലൌകിക സ്വഭാവത്തെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയും നിലനില്‍ക്കുന്നു. ഭരണകൂടങ്ങള്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ പോലും പലപ്പോഴും മനുഷ്യാവകാശങ്ങളെ കാണുന്നത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാവുന്നതും ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാവുന്നതുമായ ആനുകൂല്യങ്ങളായാണ്. അതുപോലെ ഭരണകൂടത്തിന്റേയും പട്ടാളത്തിന്റേയും പോലീസിന്റേയമൊക്കെ മനുഷ്യാവകാശങ്ങളെ കുറിച്ചാണ് പലരും വാചാലരാകുന്നത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അതിശക്തായ ഭരണകൂടം നിലവിലുണ്ടെന്നും ആ ഭരണകൂടത്താല്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് തങ്ങളുടെ പ്രാഥമികകടമ എന്നമാണ് ഈ സംഘടനകള്‍ തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply