ടി ജി ജേക്കബ്ബ് : ബൗദ്ധികതയുടെ അസാമാന്യകരുത്ത് – ടി ടി ശ്രീകുമാര്‍

Encountering The Adivasi Question: South Indian Narratives; Reflection On The Caste Question: The Dalit Situation In South India, തുടങ്ങി പാര്ശ്വവല്കൃത രാഷ്ട്രീയത്തിന്റെ മാനങ്ങള്‍ വിശദീകരിക്കുന്ന നിരവധി രചനകള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകജോലി ഉപേക്ഷിച്ചു അദ്ദേഹത്തോടൊപ്പം ഗവേഷണങ്ങളില്‍ മുഴുകിയിരുന്ന പ്രാന്ജലിയുമായി ചേര്‍ന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

ഉയര്‍ന്ന ബൌദ്ധികതയുടെയും ഉറച്ച രാഷ്ട്രീയബോധ്യങ്ങളുടെയും അസാമാന്യമായ കരുത്തായിരുന്നു ടി ജി ജേക്കബ്. ദശാബ്ദങ്ങളുടെ സൌഹൃദമുള്ള ഒരു പ്രിയ സുഹൃത്താണ് വിടപറഞ്ഞത്. അഗാധമായ ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. മാര്ക്‌സിസ്റ്റ് രാഷ്ട്രീയ സമ്പദ് ശാസ്ത്രം ആഴത്തില്‍ ഗ്രഹിച്ചിരുന്ന ഗവേഷകനും രാഷ്ട്രീയ ചിന്തകനുമായിരുന്നു അദ്ദേഹം.

ഞാന്‍ പരിചയപ്പെടുന്ന കാലത്ത് അദ്ദേഹം സിപിഐ (എംഎല്‍) ന്റെ അഖിലേന്ത്യാ രാഷ്ട്രീയ-സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന Massline പത്രത്തിന്റെ പത്രാധിപര്‍ ആയിരുന്നു. അക്കാലത്തു അദ്ദേഹം സ്ഥിരമായി സിഡിഎസ്സില്‍ വരുമായിരുന്നു. ചിലപ്പോള്‍ ഒറ്റക്ക്, ചിലപ്പോള്‍ അദ്ദേഹത്തിന്റെ സഹയാത്രിക ആയിരുന്ന പ്രാന്ജലിയുമൊത്ത്. കെ.ടി രാംമോഹന്റെ ഒപ്പമായിരുന്നു അദ്ദേഹം താമസിക്കുക. നിരവധി ചര്ച്ചകള്‍ അദ്ദേഹവുമായി ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ India: Development and Deprivation: Neocolonial Transformation of the Economy in a Historical Perspective എന്ന പുസ്തകം ഇന്ത്യന്‍ സംബദ് വ്യവസ്ഥയുടെ നവകൊളോണിയല്‍ ചൂഷണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു പഠനമായിരുന്നു. ഇന്ത്യയിലെ ദേശീയ പ്രശ്‌നത്തെക്കുറിച്ച് പഠിച്ചുകൊണ്ടു മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം തയ്യാറാക്കി. ഇന്ത്യയിലെ ദേശീയ പ്രശ്‌നം വിശദീകരിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ മുപ്പതുകളിലെ രേഖകളുടെ രണ്ടു സമാഹാരങ്ങള്‍ അദ്ദേഹം തയ്യാറാക്കി- National question in India : CPI documents, 1942-47; War & National Liberation : CPI documents, 1939-1945 എന്നിവ. ആ ചര്ച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനായി അദ്ദേഹം പഞ്ചാബില്‍ താമസിച്ചു പഠിച്ചു എഴുതിയ പുസ്തകമാണ് Chaos in nation formation : Case of Punjab. പഞ്ചാബ് സമരമെന്നാല്‍ ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗപാതകം മാത്രമായി മലയാളികളില്‍ പലരും മനസ്സിലാക്കുന്ന കാലത്ത് ആ സമരത്തിന്റെ വര്ഗബന്ധങ്ങളും രാഷ്ട്രീയ ചരിത്രവും സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കിയ പുസ്തകമായിരുന്നു അത്.

Encountering The Adivasi Question: South Indian Narratives; Reflection On The Caste Question: The Dalit Situation In South India, തുടങ്ങി പാര്ശ്വവല്കൃത രാഷ്ട്രീയത്തിന്റെ മാനങ്ങള്‍ വിശദീകരിക്കുന്ന നിരവധി രചനകള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകജോലി ഉപേക്ഷിച്ചു അദ്ദേഹത്തോടൊപ്പം ഗവേഷണങ്ങളില്‍ മുഴുകിയിരുന്ന പ്രാന്ജലിയുമായി ചേര്‍ന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. Wayanad, misery in an emerald bowl : essays on the ongoing crisis in a cash crop economy-Kerala; Tales of tourism from Kovalam തുടങ്ങി കേരളത്തിന്റെ ചില സവിശേഷ മേഖലകളിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മായി വിശകലനം ചെയ്യുന്ന പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ലെഫ്റ്റ് വേള്ഡ് പ്രസിദ്ധീകരിച്ച Left to Right: Decline of Communism in India കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ സൈദ്ധാന്തിക – രാഷ്ട്രീയ അപചയങ്ങളുടെ സങ്കീര്ണ്ണമായ ചരിത്രാവസ്ഥകള്‍ അന്വേഷിക്കുന്ന ഗംഭീരപഠനമാണ്.

കേരളത്തിലെ ആള്‍ക്കൊഹോള്‍ ഉല്‍പ്പാദന – വിതരണ – ഉപഭോഗത്തിന്റെയും Madya Keralam (Alcohol and Kerala), വെള്ളപ്പൊക്കത്തിന്റെയുമെല്ലാം (The genesis and political economy of the Kerala floods) രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെക്കുറിച്ച് ആധികാരികമായി എഴുതാന്‍ ശ്രമിച്ചിരുന്ന അപൂര്‍ വമായ ബൌദ്ധിക ജീവിതത്തിനു ഉടമയായിരുന്നു ടി ജി ജേക്കബ്. വ്യക്തിപരമായി എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് കാണുമ്പോഴെല്ലാം ആത്മമിത്രത്തെപ്പോലെ അടുത്തിടപഴകിയിരുന്ന, ഇപ്പോഴും ഇടക്കെങ്കിലും ഫോണില്‍ സംസാരിക്കുമായിരുന്ന, രാഷ്ട്രീയ രക്തബന്ധമുള്ള ഒരു പ്രിയ സ്‌നേഹിതനെയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply