നര്‍മ്മദയിലെ ജനങ്ങളെ മുക്കിക്കൊല്ലാതിരിക്കുക, മേധാപട്കറുടെ ജീവന്‍ രക്ഷിക്കുക

മധ്യപ്രദേശ് സംസ്ഥാനത്തെ പുനരധിവാസം ലഭ്യമായിട്ടില്ലാത്ത 192 ഗ്രാമങ്ങളും 32,000 കുടുംബങ്ങളും ഒരു പട്ടണവും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാതെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പുയര്‍ത്തുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

മധ്യപ്രദേശിലെ ബഡ്വാനി ജില്ലയില്‍ നര്‍മ്മദയുടെ തീരത്ത് കഴിഞ്ഞ 8 ദിവസമായി മേധാ പട്കറും നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകരും നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയര്‍ത്താന്‍ ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തീരുമാനിച്ചതിനെ തുടര്‍ന്നാണ് 2019 ആഗസ്റ്റ് 25 മുതല്‍ മേധാ പട്കറുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചത്. 64 വയസ്സു പിന്നിട്ട മേധാ പട്കറുടെ ആരോഗ്യനില നിലവില്‍ അപകടാവസ്ഥയിലാണ്.

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് 122 മീറ്ററില്‍ താഴെയായി നിര്‍ത്തണം എന്ന ആവശ്യമാണ് നര്‍മ്മദ ബാചാവോ ആന്ദോളന്‍ വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം ലഭ്യമാക്കണമെന്ന ആവശ്യവും ഏറെ നാളുകളായി നിരാകരിക്കപ്പെടുകയാണ്. ജലനിരപ്പ് പരമാവധി ഉയര്‍ത്തുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശിലെ പല ഗ്രാമങ്ങളും അടുത്തിടെ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങിയത്.

മധ്യപ്രദേശ് സംസ്ഥാനത്തെ പുനരധിവാസം ലഭ്യമായിട്ടില്ലാത്ത 192 ഗ്രാമങ്ങളും 32,000 കുടുംബങ്ങളും ഒരു പട്ടണവും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാതെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പുയര്‍ത്തുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടമാണ് ഇക്കാരണത്താല്‍ വെള്ളത്തിനടിയിലാകുന്നത്. മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് സമരപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ആയതിനാല്‍ നര്‍മ്മദയിലെ പതിനായിരക്കണക്കിന് വരുന്ന ആദിവാസികളും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന സാധാരണ ജനങ്ങള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പിറന്ന മണ്ണില്‍ ജീവിക്കാനും പരിസ്ഥിതിയെ നിലനിര്‍ത്താനും നടത്തുന്ന അതിജീവന സമരത്തിന് ഐക്യം പറയണമെന്നും നര്‍മ്മദാ ബചാവോ ആന്ദോളന് മുഴുവന്‍ പിന്തുണയും നല്‍കണമെന്നും കേരളത്തിലെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യക്തിത്വങ്ങളോടും പൊതു സമൂഹത്തോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ട് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും മേധ പട്കര്‍ അടക്കമുള്ള സമര പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കണമെന്നും ഗുജറാത്ത് മദ്ധ്യപ്രദേശ് സര്‍ക്കാറുകളോടു ഞങ്ങള്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) കേരളാ ഘടകം ആവശ്യപ്പെടുന്നു.

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) കേരള ഘടകത്തിനു വേണ്ടി
കുസുമം ജോസഫ് I വിളയോടി വേണുഗോപാല്‍ I ശരത് ചേലൂര്‍ I അഡ്വ. സി ആര്‍ നീലകണ്ഠന്‍ I വിനോദ് കോശി I വിജയരാഘവന്‍ ചേലിയ I ജോര്‍ജ്ജ് ജേക്കബ് I ജോണ്‍ പെരുവന്താനം I ജിയോ ജോസ് I പുരുഷന്‍ ഏലൂര്‍ I മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍ I അഡ്വ. അനീഷ് ലൂക്കോസ് I വി ഡി മജീന്ദ്രന്‍ I സണ്ണി പൈകട I ലൈല റഷീദ്.

ബന്ധങ്ങള്‍ക്ക്: 9809477058 I 9495567276

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply