മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നു.

ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിക്കെതിരെയും എംജി സര്‍വകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇടപെടുന്നു. സംഭവത്തിസല്‍ ഗവര്‍ണ്ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടി. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിക്കെതിരെയും എംജി സര്‍വകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണമാണ് കൊണ്ടുള്ള അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

അതേസമയം വിവാദവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രി ജലീല്‍ ആഞ്ഞടിച്ചു. മോഡറേഷനെ മാര്‍ക്ക് ദാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. സര്‍വകലാശാല അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് തന്റെ സെക്രട്ടറി കെ ഷെറഫുദ്ദീന്‍ പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ ചടങ്ങ് നടന്ന ദിവസം എംജി യൂണിവേഴ്സിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ തത്സമയം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മകനുവേണ്ടി ചെന്നിത്തല അനധികൃതമായി ഇടപെട്ടു എന്നും ജലീല്‍ ആരോപിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply