വ്യക്തിവിവരചോര്‍ച്ച – സര്‍ക്കാരും വാട്‌സ് ആപ്പും തര്‍ക്കം തുടരുന്നു

വ്യക്തിവിവരങ്ങള്‍ ചോരുന്നതായി മേയ് മാസത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് വാട്‌സാപ്. സെപ്റ്റംബറില്‍ വീണ്ടും അറിയിച്ചിരുന്നു. പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്നെ കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് വാട്‌സാപ് നിരസിച്ചത്. ജൂണ്‍ മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഇന്ത്യയില്‍ ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വ്യക്തിവിവരങ്ങള്‍ ചോരുന്നതായി മേയ് മാസത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് വാട്‌സാപ്. സെപ്റ്റംബറില്‍ വീണ്ടും അറിയിച്ചിരുന്നു. ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ (സിഇആര്‍ടി) അറിയിച്ചിരുന്നതായാണ് കമ്പനി വിശദീകരിച്ചു. പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്നെ കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് വാട്‌സാപ് നിരസിച്ചത്.

ജൂണ്‍ മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഇന്ത്യയില്‍ ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാങ്കേതിക വിശദീകരണങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടില്‍ പെഗാസസ്, വിവരചോര്‍ച്ച എന്നിവയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്സാപ്പിന് കേന്ദ്രം നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കും.

ഐ.എസ്.ഒ കമ്പനി ഉന്നം വെച്ചിരിക്കുന്നവരുടെ ഫോണിലേക്ക് വാട്സ്ആപ്പ് വീഡിയോ കോള്‍ വഴിയാണ് ചോര്‍ത്തല്‍ നടത്തിയത്. കോള്‍ എടുത്തിട്ടില്ലെങ്കിലും റിംങ്ങ് ചെയ്തു തുടങ്ങുന്നതു മുതല്‍ ഫോണിലേക്ക് കടക്കുന്ന പെഗാസസ് എന്ന ചാര സ്പൈവെയര്‍ ഫോണിലെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നു.ഫോണിലെ ക്യാമറയും മൈക്കും വരെ ഹാക്ക് ചെയ്യുന്ന കമ്പനി രഹസ്യമായി ഇവരുടെ ദൈനംദിന പ്രവര്‍ത്തികളും സംഭാഷണങ്ങളും നിരീക്ഷിക്കും. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് ചോര്‍ത്തല്‍ എന്ന ആരോപണവുമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply