മുത്‌ലാഖ് നിരോധന ബില്‍ ലോകസഭയും വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി

വിവരാവകാശ ഭേദഗതി ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ വാക്കേറ്റവും ബഹളവും ഉന്തും തള്ളും നടന്നു. പ്രതിപക്ഷം ബില്ലിന്റെ കോപ്പി വലിച്ചുകീറി ഇറങ്ങിപോയി.

 

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ വിവാദമായ മുത്‌ലാഖ് ബില്‍ വോട്ടിനിട്ട് ലോകസഭ പാസ്സാക്കി. കോണ്‍ഗ്രസ്സ് എംപിമാര്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പോയി. മുത്‌ലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന പുരുഷന്മാരെ ക്രിമിനല്‍ കുറ്റവാളികളാക്കുന്നു എന്നതിനാലാണ് പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തുവന്നത്. മറ്റൊരു സമുദായത്തിലും അത്തരം നിയമം നിലനില്‍ക്കുന്നില്ല എന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി. ബില്ലിലെ പല വ്യവസ്ഥകളും വിവേചനപരമാണെന്നും, ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. പക്ഷെ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി.. 303 പേര്‍ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 82 പേര്‍ അനുകൂലിച്ചു. ലോകസഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ പാസാകുമോ എന്നത് സംശയത്തിലാണ്. മുഴുവന്‍ പ്രതിപക്ഷവും ഒന്നിച്ചുനിന്ന് ബില്ലിനെതിരെ വോട്ടുചെയ്യുമോ എന്നതാണ് ചോദ്യം.
അതിനിടെ ലോകസഭ കഴിഞ്ഞ ദിവസം പാസാക്കിയ വിവരാവകാശ ഭേദഗിത ബില്ലില്‍ രാജ്യസഭയും പാസാക്കി. ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ വാക്കേറ്റവും ബഹളവും ഉന്തും തള്ളും നടന്നു. പ്രതിപക്ഷം ബില്ലിന്റെ കോപ്പി വലിച്ചുകീറി ഇറങ്ങിപോയി. എന്നാല്‍ ബില്‍ പാസാക്കിയെടുക്കാന്‍ പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങുകയും പ്രതിപക്ഷത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്തു. ബിജെഡി. ടിആര്‍എസ് പോലുള്ള പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചു. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് വിവരാവകാശ ഭേദഗതി ബില്‍ പാസ്സായത്. തെരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ വിവരാവകാശ കമ്മീഷന്റെ അധികാരം വെട്ടിക്കുറക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതുമാണ് ബില്‍. .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply