സര്‍ക്കാര്‍ ജീവനക്കാരുടെ ശബള പരിഷ്‌കരണവിവാദം തുടരുമ്പോള്‍

സര്‍ക്കാര്‍ ജീവനക്കാരെല്ലാം വളരെ ഹാപ്പിയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വര്‍ദ്ധനവാണല്ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടാതെ പെന്‍ഷന്‍ പ്രായം 58 ആക്കാനും ശുപാര്‍ശ. എന്നാല്‍ കമ്മീഷന്റെ ചില പരാമര്‍ശങ്ങളും പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന നിലപാടും അംഗീകരിക്കാനവര്‍ തയ്യാറുമല്ല. കേരളത്തില്‍ ഏറെകാലമായി നടക്കുന്ന ചര്‍ച്ചകളുടെ അന്തസത്ത തന്നെയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന സമരകാലത്താണ് ഈ ചര്‍ച്ചകള്‍ ശക്തമായതെന്നു കാണാം. ആദ്യമായി സമരത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത് കേരളം കണ്ടു. നാട്ടുകാര്‍ സ്‌കൂളുകൡ കയറി […]

gg

സര്‍ക്കാര്‍ ജീവനക്കാരെല്ലാം വളരെ ഹാപ്പിയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വര്‍ദ്ധനവാണല്ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടാതെ പെന്‍ഷന്‍ പ്രായം 58 ആക്കാനും ശുപാര്‍ശ. എന്നാല്‍ കമ്മീഷന്റെ ചില പരാമര്‍ശങ്ങളും പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന നിലപാടും അംഗീകരിക്കാനവര്‍ തയ്യാറുമല്ല.
കേരളത്തില്‍ ഏറെകാലമായി നടക്കുന്ന ചര്‍ച്ചകളുടെ അന്തസത്ത തന്നെയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന സമരകാലത്താണ് ഈ ചര്‍ച്ചകള്‍ ശക്തമായതെന്നു കാണാം.
ആദ്യമായി സമരത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത് കേരളം കണ്ടു. നാട്ടുകാര്‍ സ്‌കൂളുകൡ കയറി ക്ലാസ്സെടുക്കുന്നതും. എന്നിട്ടും ഇക്കാര്യത്തില്‍ കൃത്യമായ പഠന്ം നടത്തി നിലപാടുകള്‍ സ്വീകരിക്കാന്‍ മാറി മാറി ഭരിച്ചവരൊന്നും തയ്യാറല്ല.
മൂന്നരകോടി ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വേതനത്തിനും പെന്‍ഷനുമായി ചിലവഴിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. ഇതു പറയുന്നത് ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കാനല്ല. മറിച്ച് ഈ അവസ്ഥ മാറേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്ത് നികുതികള്‍ പിരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. അങ്ങനെ പരിഹരിക്കാവുന്ന വിഷയമല്ല ഇത്. ഇപ്പോള്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ട വര്‍ദ്ധനക്ക് 5000 കോടിയലധികം രൂപ വേണം. ഇപ്പോള്‍തന്നെ വര്‍ഷം 30000 കോടി രൂപ ഈ വകയില്‍ വേണം. ഈ പ്രശ്‌നം ആരുന്നയിച്ചാലും ജീവനക്കാര്‍ക്കെതിരാണെന്നു വരുത്താനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. അതങ്ങനെയല്ല. കേരളം നേരിടുന്ന ഗൗരവമായ വിഷയമാണിത്. വരുമാനത്തിന്റെ വിഹിതം എല്ലാവര്‍ക്കും ലഭിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടേണ്ടത്.
പ്രതിമാസം 10000 രൂപക്കുതാഴെമാത്രം വരുമാനമുള്ളവരാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. പീടികത്തൊഴിലാളികളും നഴ്‌സുമാരും സിബിഎസ്ഇ അധ്യാപകരും മറ്റു സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം അതിലുള്‍പ്പെടുന്നു. എന്തിന്, ചെറുകിട കടയുടമകള്‍ പോലും. ഇവരെല്ലാം സേവിക്കുന്നത് നാടിനെത്തന്നെയാണ്. അതെല്ലാം പരിഗണിച്ചുള്ള സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. സംഘടനകളുടേയും. എന്നാല്‍ അതല്ലല്ലോ നടക്കുന്നത്. തൃശൂരില്‍ ഒരേ ആവശ്യമുന്നയിച്ച് അടുത്തു നടന്ന 2 സമരങ്ങളോട് പാര്‍ട്ടികളും മറ്റു സംഘടനകളും മാധ്യമങ്ങളും സ്വീകരിച്ച നിലപാടു തന്നെ നോക്കുക. സംഘടനാ പ്രവര്‍ത്തനത്തിനു പുറത്താക്കിയ ധനലക്ഷ്മി ബാങ്ക് സീനിയര്‍ ഓഫീസരെ തിരിച്ചെടുക്കാനാവശ്യപ്പെട്ടു നടക്കുന്ന സമരത്തില്‍ കോടിയേരിയും സുധീരനുമടക്കം എല്ലാവരും എത്തുന്നു. പിന്തുണ നല്‍കുന്നു. അതേ ആവശ്യമുന്നയിച്ച് കല്ല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ഇവരെയൊന്നും കണ്ടിരുന്നില്ല. ഈ സമീപനത്തിന്റെ തുടര്‍ച്ചതന്നെയാണ് ഇക്കാര്യത്തിലും കാണുന്നത്.
മറ്റൊന്ന് ജീവനക്കാരുടെ കാര്യക്ഷമതയുടേതാണ്. ഇന്‍പുട്ടും ഔട്ട് പുട്ടും തമ്മില്‍ ഒരനുപാതമൊക്കെ വേണം. സ്വകാര്യമേഖലകളിലൊക്കെ അതു നിലവിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമതയും ഔട്ട് പുട്ടും പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. അതുകൊണ്ടുവന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ക്കും. ഹാജര്‍ രേഖപ്പെടുത്താന്‍ കാര്‍ഡോ ബയോമെട്രിക്‌സ് സംവിധാനമോ പോലും ഏര്‍പ്പെടുത്താന്‍ സമ്മതിക്കാത്തവരാണവര്‍. ശബളവര്‍ദ്ധനവില്‍ ജീവനക്കാരുടെ കാര്യക്ഷമത കണക്കിലെടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയേ തീരൂ. അതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ കാര്യത്തില്‍ രോഗികളുടേയും അധ്യാപകരുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടേയും മറ്റു ജീവനക്കാരുടെ കാര്യത്തില്‍ പൊതുജനങ്ങളുടേയും അഭിപ്രായം കൂടി പരിഗണിക്കാവുന്നതാണ്.
പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ശുപാര്‍ശ സ്വാഭാവികമായും ജീവനക്കാര്‍ സ്വാഗതം ചെയ്യും. യുവജനസംഘടനകള്‍ എതിര്‍ക്കും. ഒരേ പാര്‍ട്ടിയുടെ പോഷകസംഘടനകളും ഇക്കാര്യത്തില്‍ രണ്ടുപക്ഷത്താണ്. അതിനാല്‍ തന്നെ പാര്‍ട്ടികള്‍ നിശബ്ദരും.
വിശാലമായ തലത്തില്‍ ഒരു പരിശോധന നടത്തുമ്പോള്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതാണ് ശരിയെന്നു പറയേണ്ടിവരും. കേരളത്തിലെ സാമൂഹ്യ അവസ്ഥ അതാണ്. ഇവിടത്തെ ജനസംഖ്യാവിതരണത്തിന്റെ കണക്കുകള്‍ പല യൂറോപ്യന്‍ രാഷ്ട്ങ്ങളോടും താരതമ്യപ്പെടുത്താവുന്നതാണെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൃദ്ധരുടെ ജനസംഖ്യ വര്‍ദ്ധിക്കുന്ന പ്രവണതയാണത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധരായിരിക്കാനാണ് സാധ്യത. ശരാശരി ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിച്ചു കഴിഞ്ഞു. ജോലിചെയ്യാന്‍ കഴിയുന്ന വലിയൊരു കാലഘട്ടമാണ് അതു ചെയ്യിക്കാതെ വന്‍തുക അവര്‍ക്കായി പെന്‍ഷന്‍ നല്‍കുന്നത്. അതില്‍ മാറ്റം വേണം. പരമ്പരാഗതമായി പറയുന്ന തൊഴിലില്ലായ്മയാണ് യുവജനസംഘടനകള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അക്കാലമൊക്കെ എന്നേ മാറികഴിഞ്ഞു. എത്രയോ മേഖലകളില്‍ തൊഴിലിന് ആളെ കിട്ടുന്നില്ല. പഴയപോലെ പിഎസ്‌സി എഴുതി, ട്യൂഷനുമെടുത്ത് സര്‍ക്കാര്‍ ജോലിക്കുകാത്തിരിക്കുന്നവരും കുറവാണ്. അടിസ്ഥാന തൊഴില്‍ മേഖലകളിലെ ഉത്തരേന്ത്യന്‍ കുടിയേറ്റം വലിയൊരു ചര്‍ച്ചാവിഷയമാണല്ലോ. സര്‍ക്കാരിനെ തൊഴില്‍ ദായകര്‍ മാത്രമായി കാണുന്ന രീതി തന്നെ മാറണം. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്ത് തൊഴിലില്ലാത്തവര്‍ എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? അവരില്‍ ഭൂരിഭാഗവും കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്നവരാണ്.
തൊഴില്‍ സുരക്ഷയും പെന്‍ഷനും മറ്റും സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണീയതകളാണ്. സ്വകാര്യമേഖലകളിലെ സ്ഥിതി വ്യത്യസ്ഥമാണ്. നല്ല രീതിയിലുള്ള സ്വകാര്യസ്ഥാപനങ്ങളുണ്ട്. മറിച്ച് ജീവനക്കാരെ ചൂഷണം ചെയ്യുന്നവയും ധാരാളം. അവിടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ ആവശ്യമാണ്. മിനിമം വേതനം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും വേണം. തീര്‍ച്ചയായും സംവരണം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കണം. അത്തരത്തില്‍ ചിന്തിക്കാതെ സര്‍ക്കാര്‍ തൊഴില്‍ തന്നെ വേണമെന്ന ചിന്താഗതി പൂര്‍ണ്ണമായും മാറണം. കുറെയൊക്കെ അതുമാറി കഴിഞ്ഞു. ഇപ്പോള്‍ അക്കാദമിക് തലത്തില്‍ രണ്ടാംനിരക്കാരാണ് സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നത്. ശബളപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കേട്ടു, മിടുക്കുള്ളവരാണ് ഈ ജോലി നേടുന്നതെന്ന്. ആ അവസ്ഥയൊക്കെ എന്നേ മാറി എന്ന് ഏതെങ്കിലും മേഖലയിലെ ചെറുപ്പക്കാരുടെ കണക്കെടുത്താല്‍ മനസ്സിലാകും. മാത്രമല്ല, യാതൊരു വിധ ക്രിയേറ്റിവിറ്റിയുമില്ലാത്ത ഒന്നാണ് സര്‍ക്കാര്‍ ജോലിയെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കാറുണ്ടല്ലോ.
സര്‍ക്കാര്‍ ജീവനക്കാരാണോ എന്നതു പരിഗണിക്കാതെ ബുദ്ധിമുട്ടുള്ള എല്ലാ വൃദ്ധര്‍ക്കും പെന്‍ഷന്‍ നല്‍കണം. അതുപോലെ താങ്ങ് ആവശ്യമായ മറ്റു വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നേരത്തെ സൂചിപ്പിച്ചപോലെ സര്‍ക്കാര്‍ ജീവനക്കാരെപോലെ ഒരര്‍ത്ഥത്തില്ലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സമൂഹത്തെ സേവിക്കുന്നവരാണ് എല്ലാവരും. വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് തുണയാകേണ്ടത് സ്‌റ്റേറ്റിന്റെ കടമയാണ്. അക്കാര്യത്തില്‍ അവര്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നോ എന്നു പരിഗണിക്കേണ്ടതില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply