ലോകകേരളസഭ ലക്ഷ്യം നേടുമോ?

കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെ അണിനിരത്തുന്നു വെന്നവകാശപ്പെടുന്ന ലോകകേരളസഭ നിലവില്‍വന്നിരിക്കുകയാണ്. പ്രവാസികളുടെ പ്രാഗത്ഭ്യം കേരളത്തിവെികസനത്തിനായി കൂടുതല്‍ ഉപയോഗപ്പെടുത്തകയാണു സഭയുടെ മുഖ്യലക്ഷ്യമെന്നു മുഖ്യമന്ത്രി പറയുന്നു. . സഭയില്‍  ഉയര്‍ന്ന വിഷയങ്ങള്‍ എം പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ധാരണയായിട്ടുണ്ട്. അതുകൊണ്ട് എന്തുഗുണമാണുണ്ടാകുക എന്ന ചോദ്യം അവിടെയിരിക്കട്ടെ. പ്രവാസികള്‍ക്കു ബിസിനസ്-വ്യവസായരംഗത്തേക്കു കടന്നുവരാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ അറിയില്ല. അതേസമയം കേരളത്തെ സംബന്ധിച്ചിടത്തോളെ ഏറ്റവും പ്രധാനമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അവഗണിച്ചായിരിക്കുമോ അനുമതികള്‍ നല്‍കുക എന്ന ചോദ്യം പ്രസക്തമാണു താനും. […]

sabhaകേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെ അണിനിരത്തുന്നു വെന്നവകാശപ്പെടുന്ന ലോകകേരളസഭ നിലവില്‍വന്നിരിക്കുകയാണ്. പ്രവാസികളുടെ പ്രാഗത്ഭ്യം കേരളത്തിവെികസനത്തിനായി കൂടുതല്‍ ഉപയോഗപ്പെടുത്തകയാണു സഭയുടെ മുഖ്യലക്ഷ്യമെന്നു മുഖ്യമന്ത്രി പറയുന്നു. . സഭയില്‍  ഉയര്‍ന്ന വിഷയങ്ങള്‍ എം പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ധാരണയായിട്ടുണ്ട്. അതുകൊണ്ട് എന്തുഗുണമാണുണ്ടാകുക എന്ന ചോദ്യം അവിടെയിരിക്കട്ടെ. പ്രവാസികള്‍ക്കു ബിസിനസ്-വ്യവസായരംഗത്തേക്കു കടന്നുവരാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ അറിയില്ല. അതേസമയം കേരളത്തെ സംബന്ധിച്ചിടത്തോളെ ഏറ്റവും പ്രധാനമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അവഗണിച്ചായിരിക്കുമോ അനുമതികള്‍ നല്‍കുക എന്ന ചോദ്യം പ്രസക്തമാണു താനും. സഭയുടെ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിയമസഭാ മാതൃകയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കും. കമ്മിറ്റി സമര്‍പ്പിക്കുന്ന ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. പ്രവാസി വാണിജ്യ ചേംബറുകളും പ്രവാസി പ്രഫഷണല്‍ സമിതികളും കേരള വികസന നിധിയും രൂപീകരിക്കും. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ ഉതകുന്ന പദ്ധതി ആവിഷ്‌കരിക്കാനും ആലോചനയുണ്ട്. കണ്ണൂര്‍, ശബരിമല വിമാനത്താവള പദ്ധതികളില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കും.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍ കഴിയുന്ന നിരവധി മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയില്‍ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചത് ഇവിടെയാണെന്നും അവകാശപ്പെട്ടാണ് ലോകകേരളസഭ രൂപീകരിച്ചത്. കേരളത്തിന്റെ പ്രവാസി ജനസംഖ്യ ഏകദേശം 31 ലക്ഷമാണ്. ഇതില്‍ 7 ലക്ഷം പേര്‍ ഇന്ത്യയ്ക്കകത്തും 24 ലക്ഷം പേര്‍ ഇതരരാജ്യങ്ങളിലുമാണ് ഉള്ളത്. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരുടെ സംഖ്യ ഏതാണ്ട് 16.4 ലക്ഷമാണ്. പ്രവാസികളേയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളേയും പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരേയും കൂടി കൂട്ടിയാല്‍ പ്രവാസത്തിനു കേരളീയ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാകും. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ് കേരളത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള ഒരു സംവിധാനവും ഇന്നു നിലവിലില്ല. ഈ അഭാവം പരിഹരിക്കുക എന്നതാണ് ലോകകേരളസഭയുടെ പരമമായ ലക്ഷ്യമെന്നായിരുന്നു സര്‍ക്കാരിന്റെ വീക്ഷണം. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ഇന്ത്യന്‍ പൗരന്‍മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 178 അംഗങ്ങളുമാണ് സഭയിലുള്ളത്. അവസാന വിഭാഗത്തെ തെരഞ്ഞെടുത്തതില്‍ സ്വാഭാവികമായും തര്‍ക്കങ്ങളുണ്ട്. ഇവരില്‍ പലരും കേവലം ഫ്രാഞ്ചിയേട്ടന്മാരാണെന്ന ആരോപണമുണ്ട്. മാത്രമല്ല, സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ഇത്തരം സമ്മേളനത്തില്‍ എഴുത്തുകാര്‍ക്കും മറ്റും എന്തുകാര്യമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആടുജീവിതം എന്ന കൃതിയിലെ നായകനായ നജീബിനേയും ടേക്ക് ഓഫ് സിനിമക്കു കാരണമായ നഴ്‌സുമാരെ പ്രതിനിധീകരിച്ച മറീനയേയും പങ്കേടുപ്പിച്ചത് അഭിനന്ദനാര്‍ഹമായി.
വാസ്തവത്തില്‍ പ്രവാസികള്‍ അയയ്ക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളം വരും എന്നാണ് കണക്ക്. പല സാമൂഹ്യനിരീക്ഷകരും ചൂണ്ടികാട്ടുന്നപോലെ ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരളത്തിന്റെ സമ്പദ് ഘടനയെ പിടിച്ചുനിര്‍ത്തിയത് പ്രവാസി പണം തന്നെയാണ്. എന്നാല്‍ ആ പണം വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിനായിട്ടില്ല. വ്യവസായിക സംരംഭങ്ങള്‍ക്കുപകരം കൂറ്റന്‍ കെട്ടിടങ്ങളാണ് ഇവിടെ ഉയര്‍ന്നത്. സംരംഭകര്‍ ഏറ്റവും ഭയക്കുന്ന അനാവശ്യ ഹര്‍ത്താലുകള്‍ക്കുപോലും അറുതി വരുത്താന്‍ നമുക്കായിട്ടില്ല. മറുവശത്ത് മോശപ്പെട്ട അവസ്ഥയില്‍ തിരിച്ചുവരുന്ന പ്രവാസികളോട് നീതി പുലര്‍ത്താനും കേരളത്തിനായില്ല. നിരവധി ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നെങ്കിലും എടുത്തുപറയത്തക്ക നടപടികളൊന്നും ഇതുവരേയും ഉണ്ടായില്ല. കേരളസഭയിലും അത്തരത്തില്‍ വ്യക്തമായ തീരുമാനമുണ്ടായതായി വാര്‍ത്തയില്ല. കേരളത്തിന്റെയും പ്രവാസികളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപം കൊടുത്തു എന്നവകാശപ്പെടുന്ന കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മുന്നോട്ടുപോകുന്നു എന്ന് ധനമന്ത്രിക്കേ അറിയൂ. കേരളത്തിനു ഗുണകരമാണെന്നു കരുതപ്പെട്ട ജിഎസ്ടി അങ്ങനെയല്ല എന്നു ബോധ്യപ്പെട്ടു കഴിഞ്ഞു. ടൂറിസവും ആഗ്രഹിക്കുന്നപോലെ വികസിക്കുന്നില്ല. പ്രതിക്ഷ നല്‍കിയ കേരളബാങ്കും യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ല. ഗള്‍ഫ് പണത്തിനു പുറമെ ഭാഗ്യക്കുറിയും മദ്യവുമാണ് നമ്മുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ എന്നതില്‍ നിന്നു തന്നെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാണ്. കൃഷിയും വ്യവസായവും ഇപ്പോഴും തഥൈവ. ചിലവില്‍ ഏറ്റവും പ്രധാനമാകട്ടെ വേതനവും പെന്‍ഷനും. സര്‍ക്കാരിനെ ഇപ്പോഴും തൊഴില്‍ ദാതാവായി കാണുന്ന സമീപനം മാറ്റാന്‍ ഇപ്പോഴും മലയാളികള്‍ തയ്യാറല്ല. ഫലമെന്താ, സാമൂഹ്യസുരക്ഷാ മേഖലകള്‍ പിന്നോട്ടുപോകുന്നു. ഇത്തരം കാതലായ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടതായും വാര്‍ത്തയില്ല. ‘ലോകം അവസരങ്ങളുടെ ഒരു തുറസ്സാണ്. പുറംലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തെ സഹായിക്കുന്ന മാധ്യമമായി വര്‍ത്തിക്കുകയാണ് പ്രവാസിലോകം ചെയ്യുന്നത്. പ്രവാസത്തിന്റെ മേല്‍പ്പറഞ്ഞ തരത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആസൂത്രിതമായ പരിശ്രമം നടത്താന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ടു ദൗത്യങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോകകേരളസഭയുടെ നടപടിക്രമങ്ങള്‍ വിഭാവനം ചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞു പോകുകയല്ല മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളും എടുക്കാന്‍ ലോകകേരളസഭയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.’ എന്നായിരുന്നു സഭക്കുമുന്നെ മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ആ ദിശയില്‍ മഹാസഭ ഏറെ മുന്നോട്ടുപോയതായി കരുതാനാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply