രോഹിത് കേരളത്തിലും

‘ഞാന്‍ ജാതീയമായ അയിത്തം അനുഭവിക്കുകയാണ്. മോശമായ പെരുമാറ്റം, മാനസിക പീഡനം, വിവേചനത്തിന്റെ പാരമ്യം, അവകാശ നിഷേധം. ഞാനൊരു നിര്‍ധന തമിഴ് ദലിത് കുടുംബത്തിലെ അംഗമാണ്. ജീവിക്കാന്‍ പോലും വകയില്ലാത്തവന്‍. അന്തസ്സോടെ ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്റെ ഭരണഘടനാപരമായ അവകാശം എനിക്ക് നിഷേധിക്കപ്പെടുന്നു. ജാതി പീഡനത്തിന് ഇരയായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലാണ് ഞാന്‍’ കുടുംബം പട്ടിണികിടന്ന് മിച്ചം വെച്ച പണം കൊണ്ട് തമിഴ്‌നാട് സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ കൃഷി ശാസ്ത്രത്തില്‍ ബിരുദ, ബിരുദാനന്തര […]

rrr2

‘ഞാന്‍ ജാതീയമായ അയിത്തം അനുഭവിക്കുകയാണ്. മോശമായ പെരുമാറ്റം, മാനസിക പീഡനം, വിവേചനത്തിന്റെ പാരമ്യം, അവകാശ നിഷേധം. ഞാനൊരു നിര്‍ധന തമിഴ് ദലിത് കുടുംബത്തിലെ അംഗമാണ്. ജീവിക്കാന്‍ പോലും വകയില്ലാത്തവന്‍. അന്തസ്സോടെ ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്റെ ഭരണഘടനാപരമായ അവകാശം എനിക്ക് നിഷേധിക്കപ്പെടുന്നു.
ജാതി പീഡനത്തിന് ഇരയായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലാണ് ഞാന്‍’ കുടുംബം പട്ടിണികിടന്ന് മിച്ചം വെച്ച പണം കൊണ്ട് തമിഴ്‌നാട് സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ കൃഷി ശാസ്ത്രത്തില്‍ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ വിജയിച്ച ടി. രാജേഷ് എന്ന ഗവേഷക വിദ്യാര്‍ഥി ഒമ്പതുദിവസം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച പരാതിയിലെ വാചകങ്ങളാണിത്.
വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ പ്‌ളാന്റ് ബ്രീഡിങ്ജനറ്റിക്‌സ് വിഭാഗത്തില്‍ നിന്ന് താന്‍ വിജയകരമായി പൂര്‍ത്തിയാക്കി തിസീസ് സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന് പിഎച്ച്.ഡി നിഷേധിക്കുന്നതിനെപ്പറ്റി സമര്‍പ്പിച്ചതാണ് പരാതി. 2015 ജൂണ്‍ 30ന് തിസീസ് സമര്‍പ്പിച്ച രാജേഷിന് ഇതുവരെ പിഎച്ച്.ഡി അനുവദിച്ചിട്ടില്ല. മാസങ്ങളായി പരാതിയുമായി അധികൃതരെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം വി.സിയെ കാണാനത്തെിയ രാജേഷ് ് മോഹാലസ്യപ്പെട്ടുവീണു. അതിനുപിറകെ രാജേഷിന്റെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍നിന്ന് മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തത്തെി രാജേഷിനു വേണ്ടി നെഞ്ചത്തടിച്ചു കരഞ്ഞു.
രാജേഷിന്റെ പരാതിയില്‍ ‘പ്രതി’ ആരാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും പരാതി ഒതുക്കാനാണ് അധികൃതരുടെ ശ്രമം. വിദ്യാര്‍ഥി ക്ഷേമത്തിന്റെ ചുമതലയുള്ള ഒരു അധ്യാപകനാണ് ‘പ്രതി’യെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതത്രേ. പരാതി പിന്‍വലിച്ചില്‌ളെങ്കില്‍ പിഎച്ച്.ഡി കിട്ടില്‌ളെന്ന ഭീഷണിക്കു മുന്നില്‍ ചകിതനാണ് രാജേഷ്. പിന്‍വലിച്ചാല്‍ രണ്ടുമാസം കൊണ്ട് നേരെയാക്കാമെന്നാണ് വൈസ് ചാന്‍സലര്‍ നല്‍കിയ ഉറപ്പത്രേ.
വനിതാ പ്രഫസര്‍ തന്നോട് തുടക്കം മുതല്‍ പകയോടെ പെരുമാറിയിരുന്നുവെന്ന് അവരുടെ പേരെടുത്ത് പറഞ്ഞ് രാജേഷ് പരാതിപ്പെട്ടു. 2012 ഫെബ്രുവരി 10ന് വൈവ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ ഈ അധ്യാപിക വിമുഖത കാണിച്ചു. അസോസിയേറ്റ് ഡീന്‍ നിര്‍ബന്ധിച്ചിട്ടും അവര്‍ ഒപ്പിട്ടില്ല. ഇതേക്കുറിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സമിതി, അധ്യാപികയോടെ തിസീസ് സമര്‍പ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഫലം മറിച്ചാണുണ്ടായത്. ഗവേഷണത്തിന് സഹായിക്കുന്ന ഉപദേശക സമിതിയില്‍ അംഗമായ വകുപ്പ് മേധാവി രാജേഷിന്റെ തിസീസിന്റെ കരട് സ്വീകരിക്കാന്‍ പോലും തയാറായില്ല. ഉപദേശക സമിതി 10 തവണയെങ്കിലും യോഗം ചേരണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ തന്റെ കാര്യത്തില്‍ മൂന്നു തവണ മാത്രമാണ് അതുണ്ടായത്. തനിക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണം എന്നാണ് രാജേഷിന്റെ അഭ്യര്‍ഥന.
വിവരം പുറത്തായതോടെ വ്യാഴാഴ്ച പ്രസ്തുത അധ്യാപികക്ക് അനുകൂലമായി വിദ്യാര്‍ഥികളെക്കൊണ്ട് ഒപ്പ് ശേഖരണം നടത്തിക്കുകയാണ് സര്‍വകലാശാലയിലെ ചിലര്‍ ചെയ്തത്. തന്റെ പരാതി നിലനില്‍ക്കുന്നുവെന്നോ പിന്‍വലിച്ചുവെന്നോ പറയാന്‍ പോലും രാജേഷ് ഭയക്കുകയാണ്. ‘വി.സി രണ്ടു മാസം കൊണ്ട് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്’ എന്ന് മാത്രമാണ് പ്രതികരണം. ഇതിനുമുമ്പ്, വകുപ്പു മേധാവിയുടെ പീഡനത്തെക്കുറിച്ച് സഹഅധ്യാപിക വാക്കാല്‍ പല തവണ പരാതി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരിക്കുകയും രേഖാമൂലം നല്‍കിയപ്പോള്‍ പൊലീസിന് കൈമാറാതിരിക്കുകയും ചെയ്ത ചരിത്രമുണ്ട് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ക്ക്. രാജേഷിന്റെ പരാതി ദലിത് പീഡനത്തിന്റെ ഗണത്തില്‍പ്പെടുന്നതായിട്ടും അത് ഒതുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

(മാധ്യമം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply