മഹാഭാരതം : വെല്ലുവിളി നേരിടണം

സുനില്‍ പി ഇളയിടം രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പോര്‍വിളിയാണ്. അതുവഴി മഹാഭാരതത്തിനു മേല്‍ ഉടമാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്. മഹാഭാരതം പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച നീക്കി വയ്പാണ്. ബ്രാഹ്മണികമായ മന്ത്ര സാഹിത്യത്തിനെതിരെ ഉയര്‍ന്നു വന്ന സൗത സാഹിത്യത്തിന്റെ ലോകം കൂടിയാണത്. പ്രാചീനമായ കുല ഗോത്ര പാരമ്പര്യം മുതല്‍ ബൗദ്ധ ധര്‍മ്മം വരെ മഹാഭാരതത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്നു. വ്യാസന്‍ രചിച്ച ഏക പാഠമായി മഹാഭാരതം […]

rrrസുനില്‍ പി ഇളയിടം

രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പോര്‍വിളിയാണ്. അതുവഴി മഹാഭാരതത്തിനു മേല്‍ ഉടമാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്. മഹാഭാരതം പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച നീക്കി വയ്പാണ്. ബ്രാഹ്മണികമായ മന്ത്ര സാഹിത്യത്തിനെതിരെ ഉയര്‍ന്നു വന്ന സൗത സാഹിത്യത്തിന്റെ ലോകം കൂടിയാണത്. പ്രാചീനമായ കുല ഗോത്ര പാരമ്പര്യം മുതല്‍ ബൗദ്ധ ധര്‍മ്മം വരെ മഹാഭാരതത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്നു. വ്യാസന്‍ രചിച്ച ഏക പാഠമായി മഹാഭാരതം ഒരിക്കലും നിലനിന്നിട്ടില്ല.
വ്യാസന്‍ എന്ന ഏക കര്‍ത്താവിന്റെ സൃഷ്ടിയല്ല മഹാഭാരതം. അങ്ങനെ ഒരു കര്‍ത്താവ് മഹാഭാരതത്തിന് പിന്നിലില്ല.വ്യാസന്‍ എന്ന പദത്തിന് സംശോധകന്‍, പരിശോധകന്‍ എന്നൊക്കെയാണ് അര്‍ത്ഥം.നാടോടി ആഖ്യാനങ്ങള്‍ മുതല്‍ നോവലുകളും നാടകങ്ങളും ചലച്ചിത്രവും വരെ അനവധി പാഠങ്ങളായാണ് മഹാഭാരതം നൂറ്റാണ്ടുകളിലൂടെ നിലനിന്നത്. അല്ലാതെ ഒരു ലക്ഷം ശ്ലോകങ്ങളുള്ള ,വ്യാസ വിരചിതമായ മഹാഭാരതമായല്ല. എഴുത്തച്ഛന്റെയും സരള ദാസന്റെയും പമ്പയുടെയും ഒക്കെ മഹാഭാരതങ്ങള്‍ വ്യാസഭാരതമല്ല.
അതിന്റെ പല തരത്തിലുള്ള പൊളിച്ചെഴുത്തുകളാണ്. അവയെല്ലാം മഹാഭാരതമായാണ് ഇക്കാലം വരെ നിലനിന്നത്. ഈ ബൃഹദ് പാരമ്പര്യത്തിന്റെ ഏറ്റവും മിഴിവുറ്റ സമകാലിക ആവിഷ്‌കാരങ്ങളിലൊന്നാണ് രണ്ടാമൂഴം. അതിനെതിരായ വെല്ലുവിളി ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വര പാരമ്പര്യത്തെ തമസ്‌കരിച്ച് അതിനെ ഏകാത്മകമായ ഹിന്ദുത്വത്തിനു് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ്.ജനാധിപത്യവാദികള്‍ ഒരുമിച്ച് നിന്ന് അതിനെ ചെറുത്തു തോല്‍പ്പിക്കണം.

(വാട്്‌സ് ആപ്പ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply