പ്രശ്‌നം നടപടിക്രമങ്ങള്‍ തന്നെ : പരിഹാരം രാജഭരണമല്ല

ജനങ്ങളുടെ ന്യായമെന്ന് തോന്നുന്ന ആവശ്യങ്ങള്‍ പലപ്പോഴും ചെയ്തുകൊടുക്കാന്‍ കഴിയാത്തത് വ്യവസ്ഥിതികളുടേയും നടപടി ക്രമങ്ങളുടേയും പ്രശ്‌നമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ശരിയായിരിക്കാം. എന്നാല്‍ അതിനുള്ള പരിഹാരമായി അദ്ദേഹം കാണുന്നത് ശരിയായ രീതിയല്ല. ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ് ഇതിന് പരിഹാരം കാണാന്‍ കഴിയുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാിരുന്നു അദ്ദേഹം ഇതുപറയുന്നത്. തീര്‍ച്ചയായും നമ്മുടെ സംവിധാനത്തിലെ ചുവപ്പുനാടകളും ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തതും വ്യാപകമായ അഴിമതിയുമാണ് 1000 രൂപയുടെ ഒരു ചികിത്സാ സഹായത്തിനുപോലും മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകേണ്ടിവരുന്നത്. […]

mcpidu03

ജനങ്ങളുടെ ന്യായമെന്ന് തോന്നുന്ന ആവശ്യങ്ങള്‍ പലപ്പോഴും ചെയ്തുകൊടുക്കാന്‍ കഴിയാത്തത് വ്യവസ്ഥിതികളുടേയും നടപടി ക്രമങ്ങളുടേയും പ്രശ്‌നമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ശരിയായിരിക്കാം. എന്നാല്‍ അതിനുള്ള പരിഹാരമായി അദ്ദേഹം കാണുന്നത് ശരിയായ രീതിയല്ല. ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ് ഇതിന് പരിഹാരം കാണാന്‍ കഴിയുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാിരുന്നു അദ്ദേഹം ഇതുപറയുന്നത്.
തീര്‍ച്ചയായും നമ്മുടെ സംവിധാനത്തിലെ ചുവപ്പുനാടകളും ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തതും വ്യാപകമായ അഴിമതിയുമാണ് 1000 രൂപയുടെ ഒരു ചികിത്സാ സഹായത്തിനുപോലും മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകേണ്ടിവരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചെയ്യേണ്ടത് എന്താണ്? രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ജനസമ്പര്‍ക്ക പരിപാടികളാണോ? അതോ നടപടിക്രമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ഉദ്യോഗസ്ഥരെ നിലക്കു നിറുത്തുകയും വന്‍തോതില്‍ വേതനം വാങ്ങുന്ന അവര്‍ തിരിച്ചു സമൂഹത്തിനു നല്‍കുന്ന ഔട്ട് പുട്ട് പരിശോധിക്കുകയുമാണ്. പാവപ്പെട്ട ഒരാള്‍ തങ്ങളുടെ അവകാശത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ പൊതുവില്‍ സംഭവിക്കുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അല്ലാതെ അതെല്ലാം സ്വയം ഏറ്റെടുത്ത് നാടെങ്ങും ഓടിനടന്ന് ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഇത്തരം മാമാങ്കങ്ങള്‍ നടത്തുകയല്ല. അടിസ്ഥാനപരമായി ഇത് ജനാധിപത്യമാണ്. രാജഭരണമല്ല. കേരളത്തിലെ ഓരോ ജില്ലകളില്‍ നിന്നും ആവര്‍ത്തിച്ചുവരുന്ന ജനസമ്പര്‍ക്ക പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോഴാണ് ഇത് ആവര്‍ത്തിക്കേണ്ടി വരുന്നത്.
ജനസമ്പര്‍ക്കപരിപാടിയുടെ സംഘാടനരീതി രാജഭരണത്തെ അനുസ്മരിക്കുന്നതാണെന്ന് പറയാതെ വയ്യ. എണിറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അവശരായ രോഗികള്‍ക്കിടയിലേക്ക് ആശ്വാസവുമായുള്ള മുഖ്യമന്ത്രിയുടെ വരവ് ഫ്യൂഡല്‍ ഭരണത്തെ അനുസ്മരിക്കുന്നതാണ്. പല രോഗികളേയും ആംബുലന്‍സിലാണ് സ്ഥലത്തെത്തിക്കുന്നത്. എന്തൊരു ദയനീയമാണ് അവരില്‍ പലരുടേയും അവസ്ഥ. നൂറുകണക്കിനു ക്യാമറകള്‍ക്കും അണികള്‍ക്കും മുന്നില്‍ നിന്ന് പ്രജകളുടെ പരാതി കേട്ട് ഇത്തരത്തില്‍ പരിഹാരം പ്രഖ്യാപിക്കുന്നത് ഒരു ജനാധിപത്യ ഗവണ്മന്റിന്റെ തലവനു ചേര്‍ന്ന രീതിയല്ല. തീര്‍ച്ചയായും അതുകൊണ്ട് നിരവധി പേര്‍ക്ക് ഗുണമുണ്ടാകാം. എന്നാല്‍ അത് മുഖ്യന്റെ ഔദാര്യമല്ലാതെ, അവരുടെ അവകാശമായിതന്നെ ലഭ്യമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതിന്റെ തടസ്സങ്ങള്‍ നീക്കുന്നതിലാണ് മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കേണ്ടത്.
തീര്‍ച്ചയായും ഇതൊക്കെ കണ്ടാല്‍ ഐക്യരാഷ്ട്രസഭ പുരസ്‌കാരം നല്‍കുമായിരാക്കാം. എന്നാല്‍ ഇതല്ല ജനാധിപത്യ സംവിധാനത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply