കേരളീയ മനസ്സാക്ഷിക്കുമുന്നില്‍ ഈ പ്രക്ഷോഭങ്ങള്‍..

കേരളീയ മനസ്സാക്ഷിക്കുമുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മൂന്നു സമരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. പ്രബുദ്ധരെന്നഭിമാനിക്കുന്ന മലയാളികളുടെ ജനാധിപത്യബോധത്തിനും നീതിബോധത്തിനും മുന്നിലാണ് ഇരകളായ ഇവര്‍ നീതിക്കായി കലാപക്കൊടിയുയര്‍ത്തുന്നത്. എത്രയോ വര്‍ഷങ്ങലായി നാമെല്ലാം കേട്ടുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനശ്ചിതകാലപട്ടിണി സമരം തന്നെയാണ് ഒന്നാമത്തേത്. എല്ലാ മേഖലകളിലും പിന്നോക്കമായ കാസര്‍കോടിനെ കുറിച്ച് മാധ്യമങ്ങലില്‍ വരുന്ന വാര്‍ത്ത എന്‍ഡോസള്‍ഫാനെ കുറിച്ചു മാത്രമാണ്. പിന്നെ ജാഥകള്‍ ആരംഭിക്കലും ശിക്ഷാസ്ഥലം മാറ്റങ്ങളും. കേരളജാഥകള്‍ ആരംഭിക്കാന്‍ കാസര്‍ഗോടെത്തുന്ന ഒരു പാര്‍ട്ടിയും അധികാരത്തിലിരുന്നപ്പോള്‍ ഇരകള്‍ക്ക് നീതി നല്‍കാന്‍ കര്‍ക്കശമായ തീരുമാനങ്ങളെടുത്തില്ല […]

X copy

കേരളീയ മനസ്സാക്ഷിക്കുമുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മൂന്നു സമരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. പ്രബുദ്ധരെന്നഭിമാനിക്കുന്ന മലയാളികളുടെ ജനാധിപത്യബോധത്തിനും നീതിബോധത്തിനും മുന്നിലാണ് ഇരകളായ ഇവര്‍ നീതിക്കായി കലാപക്കൊടിയുയര്‍ത്തുന്നത്.
എത്രയോ വര്‍ഷങ്ങലായി നാമെല്ലാം കേട്ടുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനശ്ചിതകാലപട്ടിണി സമരം തന്നെയാണ് ഒന്നാമത്തേത്. എല്ലാ മേഖലകളിലും പിന്നോക്കമായ കാസര്‍കോടിനെ കുറിച്ച് മാധ്യമങ്ങലില്‍ വരുന്ന വാര്‍ത്ത എന്‍ഡോസള്‍ഫാനെ കുറിച്ചു മാത്രമാണ്. പിന്നെ ജാഥകള്‍ ആരംഭിക്കലും ശിക്ഷാസ്ഥലം മാറ്റങ്ങളും. കേരളജാഥകള്‍ ആരംഭിക്കാന്‍ കാസര്‍ഗോടെത്തുന്ന ഒരു പാര്‍ട്ടിയും അധികാരത്തിലിരുന്നപ്പോള്‍ ഇരകള്‍ക്ക് നീതി നല്‍കാന്‍ കര്‍ക്കശമായ തീരുമാനങ്ങളെടുത്തില്ല എന്നത് പകല്‍പോലെ വ്യക്തം. കേരളത്തിലെ ഭോപ്പാല്‍ എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയാണവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.. എന്നിട്ടും ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ നമ്മുടെ ജനാധിപത്യ ഭരണകൂടം ഇതുവരേയും തയ്യാറായി്ടടില്ല എന്നുകാണുമ്പോള്‍ ജനാധിപത്യം ആരുടെ ആധിപത്യമാണെന്നു ചോദിക്കാന്‍ തോന്നുന്നത് സ്വാഭാവികം.
അടുത്തയിടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ ഏറെദിവസം കഞ്ഞിവയ്പു സമരം നടത്തിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ശിപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്താതെ നടപ്പാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, ദുരിതബാധിതരുടെ കടമെഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു അന്നവര്‍ ഉന്നയിച്ചത്. സമരം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ചര്‍ച്ചയായപ്പോള്‍ അവരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അന്ന് ഉറപ്പു നല്‍കിയ ഒരു കാര്യവും നടപ്പാക്കിയില്‌ളെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. തുടര്‍ന്നാണ് ഒരിക്കല്‍കൂടി അധികാരികളുടെ കനിവിനായി ഇവര്‍ വടക്കുനിന്ന് തെക്കോട്ടെത്തിയിരിക്കുന്നത്.
വികസിത രാഷ്ട്രങ്ങള്‍ എന്നേ നിരോധിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. പക്ഷെ ഇന്ത്യയില്‍ അതിന്റെ പ്രയോഗം അഭംഗുരം തുടര്‍ന്നിരുന്നു. കശുവണ്ടിത്തോട്ടങ്ങളില്‍ ഹെലികോപ്ടറുകള്‍ വഴിയായിരുന്നു ഈ മാരകകീടനാശിനി സ്‌പ്രേ ചെയ്തിരുന്നത്. ഇതാണ് ദുരന്തം അതിഭീകരമാകാന്‍ കാരണമായത്. 2001 ല്‍ ഇതിന്റെ ഉപയോഗം നിരോധിച്ചു. പക്ഷേ, അതവശേഷിപ്പിച്ച തീരാമുറിവുകള്‍ ബാക്കിയായി. ഹിരോഷിമ, നാഗസാക്കികളെ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണെങ്ങും. എന്നിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇരകള്‍ക്കു നേരേ പലപ്പോഴും കണ്ണടച്ചു. മതിയായ നഷ്ടപരിഹാരം നല്‍കിയില്ല. ചികിത്സാസൗകര്യങ്ങള്‍ കൊടുത്തില്ല. ജലസ്രോതസുകള്‍ ശുീദ്ധീകരിച്ചില്ല. ഇരകളുടെ പുനരധിവാസവും നടന്നില്ല. ഇത്രയും രൂക്ഷമായ അവഗണന മറ്റാരും നേരിട്ടിട്ടുണ്ടാവില്ല. എന്നിട്ടും കാസര്‍കോടിനോടുള്ള അവഗണന പോലെ അവിടത്തെ ജനങ്ങളും അവഗണിക്കപ്പെട്ടു. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഈ കൊടുംവിഷത്തിന്റെ ഇരകള്‍ക്ക് ആശ്വാസം നല്‍കാനും വൈകുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ല. ‘ഇവരുടെ സംരക്ഷണം നമ്മുടെ കടമ’ എന്നപേരില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയോടൊപ്പം കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ 150.71 കോടി രൂപ ഇതിനകം ദുരിതബാധിതര്‍ക്ക് വേണ്ടി ചെലവഴിച്ചു എന്നാണ് അവകാശപ്പെടുന്നത്. പരസ്യത്തില്‍ ദുരിതബാധിതരായ രണ്ടു കുട്ടികളുടെ ചിത്രങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പോലും ഇനിയും പെടുത്തിയിട്ടില്ലാത്തവരാണ് ആ കുട്ടികള്‍ എന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. വേദനതിന്നു കഴിയുന്ന ഈ മനുഷ്യരുടെ കാര്യം എത്ര അലസമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നതിന്റെ മികച്ച തെളിവാണിതെന്നും സമരസമിതി ചൂണ്ടികാട്ടുന്നു. വി എസ് ഇടപെട്ട്് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരസമിതി.
സെക്രട്ടറിയേറ്റിനുമുന്നില്‍ നടക്കുന്ന നീതിക്കായുള്ള മറ്റൊരു പോരാട്ടം ചിത്രലേഖയുടേതാണ്. ചിത്രലേഖ നേരിടുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ജനിച്ച മണ്ണില്‍ തൊഴില്‍ ചെയ്ത് മാന്യമായി ജീവിക്കാനുള്ള പ്രാഥമികമായ മനുഷ്യാവകാശത്തിനുള്ള ഒരു ദളിത് യുവതിയുടെ പോരാട്ടമാണത്. അത് നിഷേധിച്ച മാടമ്പിമാര്‍്‌ക്കെതിരായ പോരാട്ടത്തിനിടിയല്‍ പുനരധിവാസം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വാക്കുപാലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ചിത്രലേഖ രാപ്പകല്‍ സമരം നടത്തുന്നത്. സ്വന്തം കാലില്‍ നില്ക്കാനും ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാനും ശ്രമിച്ച ചിത്രലേഖക്കു നേരിടേണ്ടിവന്നത് ‘പുലച്ചിയും ഓട്ടോ ഓടിക്കുകയോ’ എന്ന ചോദ്യമായിരുന്നു. അതാകട്ടെ പ്രബുദ്ധമെന്ന് ഊറ്റം കൊള്ളുന്ന, നിരവധി പോരാട്ടങ്ങളുടെ ചരിത്രമുണ്ടെന്നവകാശപ്പെടുന്ന പയ്യന്നൂരില്‍, ആ പോരാട്ടങ്ങളുടെ പിന്മുറക്കാരില്‍ നിന്നുതന്നെ. ഓട്ടോയുടെ റെക്‌സിന്‍ കീറിക്കൊണ്ടാണ് ഇക്കൂട്ടര്‍ അക്രമമാരംഭിച്ചത്. പിന്നീട് ഓട്ടോ കത്തിച്ചു. ഊരുവിലക്കായി. വഴി കെട്ടിയടച്ചു. ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെതിരെയും അനുജത്തിയുടെ ഭര്‍ത്താവിനെതിരേയും അക്രമം നടന്നു. അവരുടെ വീടുപൊളിച്ചു. ഒരു ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ മാര്‍ച്ച് നടത്തിയ സംഭവം പോലുമുണ്ടായി. നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടും നീതികിട്ടാത്തതിനാലാണ് അവര്‍ രാപ്പകല്‍ സമരവുമായി സെക്രട്ടറിയേറ്റിനു പടിക്കല്‍ കുത്തിയിരിക്കുന്നത്. തന്നെ പുനരധിവസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുപാലിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. രോഹിത് വിഷയം അഖിലേന്ത്യാതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ വ്യത്യസ്ഥതയോടെയാണെങ്കിലും സമാനമായ മാനങ്ങളുള്ള പ്രശ്‌നംതന്നെയാണ് ചിത്രലേഖയുടേതും.
ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് ദളിത് പീഡനങ്ങള്‍ക്കെതിരെ ആദിവാസി ഗോത്ര മഹാസഭ രാജ്ഭവനുമുന്നില്‍ നടത്തിയ പൗരാവകാശസഭയും ഉന്നയിക്കുന്നത് സമാനമായ ചോദ്യമാണ്. കേരളത്തിലും ദളിത് – ആദിവാസി പീഡനങ്ങള്‍ സജീവമാണെന്ന് ചൂണ്ടികാട്ടിയാണ് കുറ്റവാളികളെ ശിക്ഷിക്കാനാവശ്യപ്പെട്ട് സഭ സംഘടിപ്പിച്ചത്. നില്‍പ്പുസമരം തീര്‍ക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാനാവശ്യപ്പെട്ട് ഗോത്രമഹാസഭ ഒരിക്കല്‍ കൂടെ സെക്രട്ടറിയേറ്റിനു മുന്നിലെത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാരും സമൂഹവും ഈ സമരങ്ങളോട് പുലര്‍ത്തുന്ന നിസ്സംഗത മലയാളി എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായി മാറിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply