സിനിമാമേഖലയില്‍ സ്ത്രീപീഡനം ശക്തമെന്ന് ജസ്റ്റീസ് ഹേമ കമ്മീഷന്‍

മലയാളസിനിമാ മേഖലയില്‍ ശക്തമായ ലിംഗവിവേചനം നിലനില്‍ക്കുന്നു എന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. ഡബ്ല്യു.സി.സിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സിനിമയില്‍ അവസരം ലഭിക്കാന്‍ കിടപ്പറ പങ്കിടണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കാറുണ്ടെന്ന് ഏതാനും നടിമാര്‍ വെളിപ്പെടുത്തിയതായി കമ്മിഷന്‍ പറയുന്നു. അഭിനേതാക്കളെ നിശ്ചയിക്കും വിധം ശക്തമായ ലോബിയുണ്ടെന്നും അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രമുഖ നടീ നടന്മാരില്‍ ചിലര്‍ക്ക് ഇപ്പോഴും വിലക്കുണ്ട്.
സിനിമാരംഗത്ത് ലഹരി മരുന്ന് ഉപയോഗമുണ്ട്. അതു തടയാന്‍ ശക്തമായ നിയമവും നടപടിയും വേണം. ഇതിന് ട്രൈബ്യൂണല്‍ രൂപീകരിക്കണം. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമാരംഗത്ത് നിന്നും മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നല്‍കണം. ്. പ്രമുഖ നടി ശാരദയും കെ.ബി വത്സല കുമാരിയുമായിരുന്നു കമ്മിഷനിലെ മറ്റംഗങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply